കടമ്പകൾ നിറഞ്ഞ കാലം
"തീയിൽ കുരുത്ത കരുത്ത്"
സൗകര്യങ്ങളോ കൃത്യമായ ലക്ഷ്യങ്ങളോ ഉള്ള ഒരു ജീവിതമായിരുന്നില്ല എന്റേത്.ജോലിയും ഉത്തരവാദിത്യങ്ങളും അതിജീവനത്തിനായുള്ള പോരാട്ടവും ആയിരുന്നു തുടക്കത്തിൽ.
എട്ടാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നത് എന്റെ ആഗ്രഹമായിരുന്നില്ല,സാഹചര്യങ്ങൾ കൊണ്ട് സംഭവിച്ചതാണ്.തുടർന്നുള്ള ഏഴു വർഷം ഞാൻ ഒരു സാധാരണ തൊഴിലാളിയായി ജോലി ചെയ്തു.റബ്ബർ ടാപ്പിംഗ് ,ചുമട്ട് തൊഴിൽ ,നിർമാണ ജോലികൾ തുടങ്ങി കുടുംബത്തെ സഹായിക്കാൻ കിട്ടുന്ന ഏത് പണിയും ഞാൻ ഏറ്റേടുത്തു.ആ വർഷങ്ങൾ പ്രയാസകരമായിരുനെങ്കിലും എന്നേ ഞാൻ ആക്കിയത് കഷ്ടപ്പാടുകൾ ആയിരുന്നു.
അധ്വാനത്തിന്റെ വിലയും സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും അവ എന്നെ പഠിപ്പിച്ചു.
ആ പോരാട്ടങ്ങൾക്കിടയിലും പതറാതെ ഒരു വിശ്യാസം ഞാൻ മുറുകെ പിടിച്ചു ;''മനുഷ്യൻ സ്വന്തം വിധിയുടെ ശില്പിയാണ്'' ("Man is the Maker of His Own Destiny")
ഈ ബോധ്യം എന്റെ വഴികാട്ടിയായി .എന്റെ തുടക്കം എവിടെയാണെന്നു തീരുമാനിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാകില്ല ,എന്നാൽ അത് എവിടെ അവസാനിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി എനിക്കുണ്ടെന്ന് ഞാൻ മനസിലാക്കി.വിദ്യാഭ്യാസം കൊണ്ട് ആ സാഹചര്യങ്ങളെ മാറ്റുമെന്നും ഞാൻ ഉറപ്പിച്ചു.
വിദ്യാഭ്യാസിത്തിലേക്കുള്ള മടക്കം
"അറിവ് നേടുക എന്നത് വലിയൊരു ധീരതയാണ്"
ഇരുപതുകളുടെ തുടക്കത്തിൽ എന്റെ ജീവിതകഥ സ്വയം തിരുത്തിയെഴുതാൻ തീരുമാനിച്ച പതറാത്ത ആ തീരുമാനമാണ് ഇന്ന് എന്നെ ഇവിടെ എത്തിച്ചത്. പാതിവഴിയിൽ മുടങ്ങിപ്പോയ പഠനത്തിലേക്ക് ഒരു 'ലേറ്റ് സ്റ്റുഡന്റായി' മടങ്ങിവന്ന ഞാൻ, കഠിനാധ്വാനം കൊണ്ട് നഷ്ടപ്പെട്ട വർഷങ്ങളെ തിരിച്ചുപിടിച്ചു.
സാഹിത്യത്തിലും നിയമത്തിലും ബിരുദങ്ങൾ കരസ്ഥമാക്കിയതിനെത്തുടർന്ന് സർക്കാർ സേവനത്തിൽ പ്രവേശിച്ചുവെങ്കിലും എന്റെ ലക്ഷ്യങ്ങൾ അവിടെ അവസാനിച്ചില്ല.
ഔദ്യോഗിക ജീവിതത്തിനിടയിൽ അവധിയെടുത്ത് പഠനം തുടരുകയും, ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ UPSC സിവിൽ സർവീസ് മെയിൻ പരീക്ഷ അഭിമാനപൂർവ്വം പൂർത്തിയാക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകൾക്കൊപ്പം തുല്യനായി നിൽക്കാൻ എനിക്കും കഴിയുമെന്ന് ആ നേട്ടം എന്നെ ബോധ്യപ്പെടുത്തി.
വിദ്യാഭ്യാസത്തോടുള്ള ആവേശം എന്നെ മാനേജ്മെന്റിലെ ബിരുദാനന്തര ബിരുദത്തിലേക്കും ജേർണലിസത്തിലേക്കും നയിച്ചു. ഏറ്റവും ഒടുവിലായി ഐഐഎം കൽക്കട്ടയിൽ (IIM Calcutta) നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) അഡ്വാൻസ്ഡ് ബിരുദവും ഞാൻ സ്വന്തമാക്കി.
ഓരോ പഠനയാത്രയും കേവലം അറിവിനു വേണ്ടിയല്ല, മറിച്ച് എന്റെ സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യങ്ങളും കൂടുതൽ കരുത്തോടെ നിറവേറ്റാനാണ് എന്നെ പ്രാപ്തനാക്കുന്നത്..

സംരംഭവും സ്വാധിനവും
"എനിക്ക് വെറുമൊരു ജോലി മാത്രമല്ല വേണ്ടിയിരുന്നത്,അവസരങ്ങൾ സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിച്ചത്"
എല്ലാവരും ആഗ്രഹിക്കുന്ന സർക്കാർ ജോലി എനിക്ക് ലഭിച്ചു,ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസറായി .എല്ലാവരും സുരക്ഷിതം എന്ന് കരുതിയ ജോലി ആയിരുന്നു അത്. എന്നാൽ ഒരു സർക്കാർ തസ്തികയിൽ ഇരിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ സമുഹത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നി.ഔദ്യോഗിക ജീവിതത്തിനിടയിൽ അവധിയെടുത്ത് പഠനം തുടരുകയും, ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ UPSC സിവിൽ സർവീസ് മെയിൻ പരീക്ഷ അഭിമാനപൂർവ്വം പൂർത്തിയാക്കുകയും ചെയ്തു.
തുടർന്ന് സിവിൽ സർവീസ് അദ്ധാപകനായി ഒരു കോച്ചിങ് സെന്ററിൽ നിരവധി ഉദ്യാഗാർഥികളെ പഠിപ്പിച്ചു. കുട്ടികളുടെ അപേക്ഷപ്രകാരമാണ് ടാലെന്റ്റ് അക്കാദമി ആരംഭിച്ചത്. വളരെ ലളിതമായി തുടങ്ങിയ സ്ഥാപനം ഇന്ന് കേരളത്തിലെ ആയിരകണക്കിന് ഉദ്യോഗാർത്ഥികൾ വിശ്യസിക്കുന്ന മികച്ച മത്സരപരീക്ഷ പരിശീലന കേന്ദ്രമായി മാറി.
തുടർന്ന് കുട്ടികൾക്ക് ആവശ്യമുള്ള സ്റ്റഡി മെറ്റീരിയൽസ് കൊടുക്കാനായി ടാലെന്റ്റ് പുബ്ലിക്കേഷൻസും ആരംഭിച്ചു.
കേരളത്തിലുടനീളം 15 സ്വന്തം ബ്രാഞ്ചുകളും 45-ൽ അധികം ഫ്രാഞ്ചൈസികളുമായി, ഉദ്യോഗാർത്ഥികളുടെ ഏറ്റവും വിശ്വസ്തരായ പഠന പങ്കാളിയായി ടാലന്റ് അക്കാദമിയും പബ്ലിക്കേഷൻസും വളർന്നു.
പിന്നീട് ഒരു പബ്ലിക് ലിസ്റ്റ് കമ്പനി ടാലെന്റ്റ് അക്കാഡമിയെയും പബ്ലിക്കേഷന്സിനെയും ഏറ്റെടുക്കുകയും ചെയ്തു.
വേവിദയും വിസ്കൂളും വിദ്യാഭ്യാസത്തിന്റെ ഭാവിയും
"വിദ്യാഭ്യാസം എന്റെ ജീവിതം മാറ്റിമറിച്ചു. ഇനി അത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
കുറച്ചു സമയം കൊണ്ട് കൂടുതൽ പേരുടെ ജീവിതത്തിൽ ഒരു നല്ല മാറ്റം സൃഷ്ട്ടിക്കുവാനും അധ്യാപകരെ സാങ്കേതികമായി ശാക്തീകരിക്കുകയും വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പഠനം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2020-ൽ WAYVIDA എന്ന AI അധിഷ്ഠിത ഓൺലൈൻ ടീച്ചിംഗ് പ്ലാറ്റ്ഫോമും, 2024- ൽ വിസ്കൂൾ എന്ന ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോമും ആരംഭിച്ചു.

കലയും പൊതുജീവിതവും
"കല വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു. പൊതുസേവനം സമൂഹത്തെ മാറ്റുന്നു."
സിനിമ എനിക്ക് വെറുമൊരു വിനോദോപാധിയല്ല, മറിച്ച് സമൂഹത്തോട് സംവദിക്കാനുള്ള ഒരു വലിയ മാധ്യമമാണ്. അഭിനയത്തിലും നിർമ്മാണത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
സിനിമകൾ: 'ശുഭദിനം' (2022) എന്ന ചിത്രത്തിൽ ഇന്ദ്രൻസ് ചേട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു. കുടുംബ ബന്ധങ്ങളും ത്രില്ലറും ചേർന്ന ആ ചിത്രം സാധാരണക്കാരുടെ ജീവിതത്തെയാണ് അടയാളപ്പെടുത്തിയത്. തുടർന്ന് അർജുൻ സർജ നായകനായ 'വിരുന്ന്' (2024) എന്ന ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കാനും അതിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യാനും കഴിഞ്ഞു. 'Wayvida' യുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി "Wayvida" എന്ന പേരിൽ ഒരു ഹ്രസ്വചിത്രം രചിക്കുകയും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ഉണ്ടായി. ചിത്രത്തിന്റെ ക്രിയേറ്റീവ് തലപ്പത്ത് നിൽക്കുന്നതിനൊപ്പം അതിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാനും എനിക്ക് സാധിച്ചു.
'നെയ്യാർ ഫിലിംസ്' എന്ന പ്രൊഡക്ഷൻ ഹൗസിലൂടെ ഗുണനിലവാരമുള്ള സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ ആഴം തൊട്ടറിയുന്ന ചില ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തതും കലയോടുള്ള എന്റെ ആത്മബന്ധം വർദ്ധിപ്പിച്ചു.
ബിജെപി ഇലക്ഷൻ തീം സോങ്ങും സാങ്കേതിക വിദ്യയും
രാഷ്ട്രീയ പ്രവർത്തനത്തെ സർഗ്ഗാത്മകതയുമായി ബന്ധിപ്പിക്കാൻ എപ്പോഴും താല്പര്യപ്പെടുന്ന ആളാണ് ഞാൻ. ബിജെപി കേരള സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ, പുതിയ കാലഘട്ടത്തിലെ വോട്ടർമാരിലേക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ ഞാൻ അടുത്തിടെ ഒരു രാഷ്ട്രീയ തീം സോങ്ങ് തയ്യാറാക്കുകയുണ്ടായി. സാങ്കേതികവിദ്യയെ എങ്ങനെ സർഗ്ഗാത്മകമായി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമായിരുന്നു അത്. ഒരു ഗാനരചയിതാവ് എന്ന നിലയിൽ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ ഈ പരീക്ഷണം എന്നെ സഹായിച്ചു.
യുവജനങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിലുള്ള മാറ്റമാണ് രാഷ്ട്രീയത്തിലും വികസനത്തിലും ഞാൻ ലക്ഷ്യമിടുന്നത്.
ജീവിതാനുഭവങ്ങളിൽ നിന്നാണ് എന്റെ കലയും രാഷ്ട്രീയവും രൂപപ്പെട്ടത്. കലയിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ജനങ്ങളുടെ പോരാട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം നിൽക്കാനാണ് ഞാൻ എന്നും ആഗ്രഹിക്കുന്നത്.



മുന്നോട്ടുള്ള ലക്ഷ്യം
"നിങ്ങളുടെ തുടക്കം എവിടെയെന്നത് നിങ്ങൾ എവിടെ എത്തും എന്ന് തീരുമാനിക്കുന്നില്ല ,പക്ഷെ നിങ്ങൾ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് അത് തീരുമാനിക്കും".
ഒരു സ്കൂൾ ഡ്രോപ്പൗട്ടിൽ നിന്ന് നിത്യക്കൂലി തൊഴിലാളിയായും, അവിടെനിന്ന് UPSC ഉദ്യോഗാർത്ഥിയായും, പിന്നീട് ഒരു വിദ്യാഭ്യാസ സംരംഭകനായും (Edupreneur), സാമൂഹിക സാംസ്കാരിക പ്രവർത്തകനായും ഒടുവിൽ ഒരു പൊതുസേവകനായും ഞാൻ മാറി. എൻ്റെ ഈ യാത്ര കരുത്തുകൊണ്ടും വ്യക്തമായ ലക്ഷ്യങ്ങളാലുമാണ് നയിക്കപ്പെട്ടത്.
ഓരോ ഘട്ടവും എൻ്റെ ഈ ഒരൊറ്റ വിശ്വാസത്തെ ഉറപ്പിച്ചു: "വിദ്യാഭ്യാസം എന്നത് അവകാശമാണ്. അവസരങ്ങൾ നൽകുക എന്നത് നീതിയാണ്."
കേരളവും ഇന്ത്യയും സാങ്കേതികവിദ്യയാലും സംസ്കാരത്താലും യുവശക്തിയാലും നയിക്കപ്പെടുന്ന ഒരു ഭാവിയിലേക്ക് ചുവടുവെക്കുമ്പോൾ, എന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്:
അധ്യാപകരെ ശാക്തീകരിക്കുക.
യുവജനങ്ങളെ പ്രാപ്തരാക്കുക.
സംസ്കാരം സംരക്ഷിക്കുക.
വികസനത്തിന് മുൻഗണന നൽകുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക.
ജനങ്ങളും നേതൃത്വവും ഒന്നിച്ച് നീങ്ങുമ്പോഴാണ് പുരോഗതി ഏറ്റവും ശക്തമാകുന്നത്.
Join the Movement
Be part of Kerala's journey toward progress, opportunity, and development.
Get Involved